ഫിനാൻഷ്യൽ എക്സിക്യൂട്ടീവിനെ ഭാര്യയും മകനും കൊലപ്പെടുത്തി ഏഴാം നിലയിലെ ബാൽക്കണിയിൽ നിന്നും മൃതദേഹം താഴേക്ക് എറിഞ്ഞു. കൊലപാതകം തുടർന്ന് ആത്മഹത്യയായി ചിത്രീകരിക്കാൻ അമ്മയും മകനും ശ്രമിച്ചതായി പോലീസ് പറഞ്ഞു. അസിസ്റ്റന്റ് ജനറൽ മാനേജരായ 54 കാരനായ ശാന്തൻകൃഷ്ണൻ ശേഷാദ്രി ഇതിനു മുമ്പും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്.
വെള്ളിയാഴ്ച അന്ധേരി വെസ്റ്റിലെ എസ്ഐഡിബിഐ ക്വാർട്ടേഴ്സിലാണ് സംഭവം. പുലർച്ചെ 4 മണിക്ക് അമ്മയും മകനും ഉണർന്ന് ശേഷാദ്രിയുടെ തല കട്ടിലിൽ ഇടിക്കുകയും ഇടതു കൈത്തണ്ട മുറിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുണ്ട്. ഒരു മണിക്കൂറിന് ശേഷം അവർ മൃതദേഹം ബാൽക്കണിയിൽ നിന്ന് എറിഞ്ഞു
‘തങ്ങളെ പരിപാലിക്കാത്തതിൽ അവർ മടുത്തിരുന്നു. വഴക്കിന് ശേഷം ശേഷാദ്രിയെ കൊലപ്പെടുത്താൻ വ്യാഴാഴ്ച രാത്രി അവർ തീരുമാനിച്ചു,’ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ‘അയൽക്കാർ വീട്ടിൽ ഇല്ലെന്ന് ശ്രദ്ധിച്ചതിനെത്തുടർന്ന് അടുത്ത ദിവസം അവർക്ക് കൊലപാതകത്തിനുള്ള അവസരം ലഭിക്കുകയായിരുന്നു’ ഓഫീസർ കൂട്ടിച്ചേർത്തു. അന്വേഷണത്തിൽ, ഇരുവരും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് കണ്ടെത്തി. വാഷിംഗ് മെഷീനിൽ നിന്ന് രക്തം പുരണ്ടതും, മണ്ണ് പുരണ്ടതുമായ വസ്ത്രങ്ങൾ പോലീസ് കണ്ടെടുത്തു.
അമ്മയുടെയും മകന്റെയും മൊഴികളിലെ വൈരുദ്ധ്യം പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആത്മഹത്യാ കഥ പൊളിഞ്ഞത്. “ഞങ്ങൾ ഫ്ലാറ്റിൽ എത്തിയപ്പോൾ അമ്മയും മകനും ഉറക്കെ കരയുന്നത് കണ്ടു. കിടപ്പുമുറിയിൽ ഞങ്ങൾ രക്തക്കറകൾ കണ്ടെത്തി, പക്ഷേ അവർ അജ്ഞത നടിച്ചു. കെട്ടിടത്തിന്റെ സെക്യൂരിറ്റി ഗാർഡിൽ നിന്നാണ് സംഭവം അറിഞ്ഞതെന്ന് അവർ ഞങ്ങളോട് പറഞ്ഞു, തുടർന്ന് പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചു,” പോലീസ് പറഞ്ഞു.
ശേഷാദ്രിയുടെ സഹപ്രവർത്തകരെ അവരുടെ ഓഫീസിൽ പോയി പോലീസ് കണ്ടു. വ്യാഴാഴ്ച അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ തെറ്റൊന്നും കണ്ടെത്തിയില്ല അല്ലെങ്കിൽ അദ്ദേഹം വിഷാദത്തിലായിരുന്നുവെന്ന് തോന്നിയില്ല എന്ന് അവർ പറഞ്ഞതായി ഓഫീസർ പറഞ്ഞു. കുടുംബച്ചെലവിലേക്ക് സംഭാവന നൽകാത്തതിൽ കുടുംബം ഇയാളുടെ പേരിൽ അസ്വസ്ഥരായിരുന്നുവെന്ന് റിപ്പോർട്ട്. ബിടെക് എഞ്ചിനീയറായിട്ടും ജോലിയില്ലാത്തതിന്റെ പേരിൽ മകൻ അസ്വസ്ഥനായിരുന്നു
പ്രശ്നങ്ങൾ നിറഞ്ഞ ദാമ്പത്യജീവിതമാണെന്ന് മരിച്ചയാളുടെ ഭാര്യ അവകാശപ്പെട്ടതായി ഉദ്യോഗസ്ഥൻ പറഞ്ഞു. “ഇരയായയാൾ ഭാര്യയെയും മകനെയും കിടപ്പുമുറിയിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ല. അവരെ ഹാളിൽ കിടത്തി. കിടപ്പുമുറി ശേഷാദ്രിക്കുള്ള സ്വകാര്യ ഇടമാണെന്ന് അവകാശപ്പെട്ടു, ”പോലീസ് പറഞ്ഞു
എന്നാൽ, കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും അമ്മയ്ക്കും മകനുമെതിരെ വെള്ളിയാഴ്ച കേസെടുത്തിരിക്കുന്നു. അംബോലി പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ഡിസിപി (സോൺ IX) മഞ്ജുനാഥ് സിങ് പറഞ്ഞു
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, 52 കാരിയായ ഭാര്യ ജയ്ഷീലയെയും എഞ്ചിനീയറിംഗ് ബിരുദധാരിയായ അരവിന്ദ് എന്ന് പേരുള്ള 26 കാരനായ മകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന് മകൻ സമ്മതിച്ചു.