നഴ്‌സറി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ സ്‌കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ(nursery student rape). സ്കൂൾ ബസിൽ വച്ചാണ് മൂന്നരവയസുകാരിയെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടി ബലാത്സംഗത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു.
മധ്യപ്രദേശിലെ തലസ്ഥാന നഗരമായ ഭോപ്പാലിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ബസ് ഡ്രൈവറെയും വനിത അറ്റൻഡറെയും പൊലീസ് അറസ്റ്റ് ചെയ്തു ഭോപ്പാൽ നഗരത്തിലെ പ്രമുഖ സ്‌കൂളിൽ പഠിക്കുന്ന മൂന്നരവയസുകാരി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പീഡനത്തിന് ഇരയായത്(nursery student rape).
കുട്ടി വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ, ബാഗിൽ സൂക്ഷിച്ചിരുന്ന സ്‌പെയർ സെറ്റ് വസ്ത്രങ്ങൾ മാറ്റിയത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേ തുടർന്ന് ക്ലാസ് ടീച്ചറോടും പ്രിൻസിപ്പലിനോടും കാര്യങ്ങൾ തിരക്കിയപ്പോൾ കുട്ടിയുടെ വസ്ത്രം സ്‌കൂളിൽ നിന്ന് മാറ്റിയിട്ടില്ലെന്ന് പറയുകയും ചെയ്തു.
വീട്ടിലെത്തിയതിന് പിന്നാലെ സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് കുട്ടി രക്ഷിതാക്കളോട് പറഞ്ഞിരുന്നു. കുട്ടിയോട് കൂടുതൽ കാര്യങ്ങൾ തിരക്കിയപ്പോഴാണ് ബസ് ഡ്രൈവറുടെ പെരുമാറ്റവും വസ്ത്രം മാറ്റിയതും കുട്ടി വീട്ടുകാരോട് പറഞ്ഞത്. പിറ്റേന്നുതന്നെ രക്ഷിതാക്കൾ സ്‌കൂളിലെത്തി അധികൃതർക്ക് പരാതി നൽകി.
ബസ് ഡ്രൈവറെ കുട്ടി തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പോക്‌സോ ഉൾപ്പടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.